Thursday, October 16, 2008

സഹയാത്രികര്‍

വാലാവലിക്കര്‍ ആലുവാക്കാരനാണ്
കുറെ വര്ഷം മുന്പ് നിങ്ങള്‍ ഒരു മുനി കുമാരന്‍ മണല്‍ പുറത്തെ ശ്രീ കോവിലിന്റെ തൊട്ടു കിഴക്ക് വശത്തുള്ള ആ ചെറിയ ആല്‍ത്തറയില്‍ അങ്ങ് കിഴക്ക് തീവണ്ടി പാലത്തിലേക്ക് തന്റെ ശുണ്ടിത നേത്രങ്ങള്‍ പായിച്ചും ഇടക്ക് സ്റ്റാറ്റിസ്റ്റിക്സ് ,മാര്‍ക്കറ്റിംഗ് റിസര്‍ച്ച് , രമ ബിജപുര്കര്‍ തുടങ്ങിയ സുത്രങ്ങള്‍ തലയിണയായി വച്ചതില്‍ ശയിച്ചും ഇടക്ക് ഉത്കണ്ടാകുലനായി പുര്ണാ നദിയിലേക്ക് എടുത്തു ചാടുന്നതും കണ്ടിട്ടുണ്ടങ്കില്‍ അത് ഇദ്ദേഹം തന്നെ.പിരാന്താണ് എന്ന് ഇടക്ക് തോന്നുമാറ് കേശഭാരം അഴിച്ച്ചിടും . മൗനം സ്ഥിരം നക്ഷതഫലം .
ജെര്‍മി ചോ കോട്ടയത്തുകരനാണ് .
നീളമുള്ള ഒരു ജുബ്ബയും മുണ്ടും ഉടുത്താല്‍ ഇതിയാന്‍ ഒരു തനി "അച്ചായന്‍ "തന്നെ.കൊഴുക്കട്ട പോലെത്തെ വയര്‍.ഡാഡി യും മോമ്മും അദ്ധ്യാപകരും നല്ലവരും ആണെന്കിലും ടി സ്വഭാവമോന്നും ഇതിയനെ തൊട്ടു തീണ്ടിയിട്ടില്ല. പാചകത്തില്‍ സ്വയം ഒരു നളന്‍ ചമയുമെങ്കിലും ഉണ്ടാക്കുന്നതൊന്നും വായില്‍ വെക്കാന്‍ കൊള്ളില്ലന്ന് സ്വന്തം മോം തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് . ഓഷോ ആണ് കാണപെട്ട ദൈവം. തീറ്റി യാണ് സ്ഥിരം നക്ഷത്രഫലം.
പിന്നെ വാസു !
തിരുവല്ലയാണ് സ്വദേശം.കപട സന്ന്യാസി എന്ന് കൂട്ടുകാര്‍ വിളിക്കും. പടവേലെങ്ങയില്‍ കെട്ടി ഇടാറുള്ള കല്ലുപോലെ ചില വള്ളികളില്‍ തൂങ്ങി കിടക്കും .മാടമ്പി ആണെന്ന് പറയുമെങ്കിലും ഒരു നയാ പൈസയുടെ പ്രയോജനം ഇല്ല.ഫലിത പ്രിയന്‍ എന്ന് സ്വയം പരിച്ചയപെടുത്തും എങ്കിലും പരമ ദയനീയ അവസ്ഥയാണ്‌ ജന്മം.കൂശ്മാണ്ഡം എന്ന് പറഞ്ഞാല്‍ "കൊച്ചാട്ടാ " എന്ന് കേള്‍ക്കും "ഇച്ചെയീ, ഇല്ലിയോ, അല്ലിയോ " മുതലായ വാക്കുകള്‍ ശുദ്ധ മലയാളം ആണെന്ന് വാദിക്കും.മടി ആണ് ജന്മ നക്ഷത്രം ഫലം.
ഇവരുടെ യത്രകള്‍ എവിടെ തുടങ്ങുന്നു!
ശേഷം പിന്നീട്-

Thursday, October 9, 2008

"ഓം ഹരി ശ്രീ ഗണപതയേ നമ: ആവിഘ്നമസ്തു "
-ഇന്നു കേരളത്തില്‍ ഏറ്റവും കൂടുതല്‍ എഴുതുന്നതും ഉച്ചരിക്കപെടുന്നതും ഈ വരികള്‍ ആവും. എല്ലാം തുടങ്ങാന്‍ പറ്റിയ ദിവസമത്രെ ഇത് . ഞാന്‍ അക്ഷരം പഠിച്ചു തുടങ്ങിയതും ഇതേ ദിവസമായിരുന്നു.പഠിച്ചു തുടങ്ങിയ ഭാഷ മലയാളവും.
മലയാളം-എന്റെ തറവാട്ടമ്മ!
അതേ മലയാളത്തില്‍ ഒരു ബ്ലോഗ് എന്ന എന്റെ അടുത്തകാലത്തുണ്ടായ ഒരാഗ്രഹം സഫലമാക്കി ഞാന്‍
ഇവിടെ തുടങ്ങട്ടെ!
കവി പാടിയതുപോലെ
"അറിഞ്ഞതില്‍ പാതി പറയാതെ പോയി;
പറഞ്ഞതില്‍ പാതി പതിരായും പോയി"
എന്നത് എല്ലാവരെയും പോലെ എന്നെയും ബാധിക്കാന്‍ സാധ്യത ഉണ്ട്.
ക്ഷമിക്കുക പ്രിയ വായനക്കാരാ!
നിന്റെ ഹൃദയത്തിന്റെ ആര്‍ദ്രത വരികള്‍ക്കിടയില്‍ എനിക്ക് കൂടുതല്‍ ശക്തി പകരും.
ഞാന്‍ കാത്തിരിക്കുന്നു!
-ഈശ്വര്‍